2013 ജൂൺ 30, ഞായറാഴ്‌ച

എന്റെ ആയിരത്തി ഒന്ന് കവിതകള്

നിന്‍റെ ഹൃദയത്തിന്റെ താക്കോല്‍


എന്‍റെ മൌനത്തിന്റെ കെട്ടുകള്‍ പൊട്ടിച്ചു
ഹൃദയത്തിന്റെ അതിര്‍ വരംബുകളിലെ
മുള്‍ വേലികളില്‍ രക്തത്തിന്റെ
ചുവപ്പുകൊണ്ടേ കാവ്യം രചിച്ചവര്‍
നിങ്ങള്കെന്റെ അഭിവാദ്യങ്ങള്‍

കാലം ഓര്‍മകളില്‍ കഥകള്‍ രചിക്കുമ്പോള്‍
ഒര്മാപുസ്തകത്തിലെ ഒരു ഇതള്‍
നിനക്കായ്‌ ഞാന്‍ കാത്തു വെക്കുന്നു

നമ്മള്‍ തമ്മില്‍ മതത്തിന്റെ പേരുകള്‍
കോര്‍ത്തിണക്കിയ വിവേചനത്തിന്റെ
വാതിലുകള്‍ ഇല്ല
വിദ്വേഷത്തിന്റെ വിത്തുകള്‍ കായ്ക്കുന്ന
വയല്‍വരമ്പുകള്‍ ഇല്ല
ആണും പെന്നുമെന്നുള്ള
സ്വരത്തിന്റെ വിത്യാസമില്ല
ഇവിടെ പൂക്കുന്നത് വിപ്ലവത്തിന്റെ
ചുവന്ന പൂക്കള്‍ അല്ല
സൌഹൃദത്തിന്റെ വെളുത്ത പൂക്കള്‍

നീ പഠിപ്പിച്ച സത്യത്തില്‍
ഞാന്‍ വളര്‍ന്നു

അതില്‍ മാതൃ സ്നേഹത്തിന്റെയും
രക്തബന്ടതിന്റെയും ചുവയുള്ള
അമ്മിഞ്ഞപലിന്റെ രുചിയുണ്ടായിരുന്നു
നീയാണ് എന്നെ ഞാനാക്കിയത്
എനിക്കിനി നീയില്ലാതെ വയ്യ

എന്‍റെ സംഗീതത്തില്‍
നിന്‍റെ സ്വപ്നങ്ങളുടെ നീണ്ട
രോധനമുണ്ടായിരുന്നു
നീയാണ് എന്‍റെ വെളിച്ചം
ആ വെളിച്ചത്തിന്റെ തീവ്രതയില്‍
എന്‍റെ മുഖം സൂര്യനെപോലെ തിളങ്ങി


എനിക്കായ് നീ കരുതിവെച്ച
താഴിക കുടത്തില്‍
അറിവിന്റെ ആദ്യാക്ഷരങ്ങള്‍ ഉണ്ട്
അനുഭവത്തിന്റെ കൊച്ചരുവിയുണ്ടേ

ആ അരുവിയില്‍ നീരടുമ്പോള്‍
എന്‍റെ കാലുകള്‍ വിരയ്ക്കില്ല
നീ പഠിപ്പിച്ച പാഠങ്ങളാണ്
എന്‍റെ ഹൃദയത്തിന്റെ തുടിപ്പ്

അതില്‍ നെറുകെ ചവിട്ടി ഞാന്‍
നില്‍കുമ്പോള്‍
എന്‍റെ കാല്‍പാദങ്ങള്‍ തളരില്ലോരിക്കലും

ഞാന്‍ ചെയ്ത തെറ്റുകള്‍ക് നീ മാപ്പ് നല്‍കി

കൂരിരുട്ടിന്റെ പാതയോരങ്ങളില്‍
നീയെനിക്ക് വെളിച്ചം പകര്‍ന്നു തന്നു
സുഹൃത്തേ നീയാണ് എന്നെ ഞാനാക്കിയത്
ഇനിയും നിന്‍റെ നെഞ്ജോടെ ഞാന്‍ ഒട്ടി നില്‍ക്കുമ്പോള്‍
നീയെനിക്ക് കാവലളകുക

നീ എനിക്കായ് കരുതിവെച്ച

നിന്‍റെ ഹൃദയത്തിന്റെ താക്കോല്‍
ഞാനിതാ ആരും കാണാത്ത
എന്‍റെ ഹൃദയത്തിന്റെ
ഭിതികല്കുള്ളിലെ അറയില്‍
ഒളിച്ചു വെച്ചിരിക്കുന്നു
വരുക സുഹൃത്തേ നീ
നിനക്കത് തിരികെ വേണമെങ്കില്‍
വന്നെന്റെ ഹൃദയം പിളര്ന്നുകൊണ്ടേ
എടുത്തു കൊള്‍ക
ഞാന്‍ നിന്നെ തടയില്ല
കാരണം നിനക്ക് വേണ്ടിയാണു
ഞാന്‍ ജീവിക്കുന്നത്
എന്‍റെ അവസാന ശ്വാസം വരെ



08/10/2010

കവിത രചന : ബിജു ജോസഫ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ